ഹൈദരാബാദ്: കൂട്ടബലാൽസംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച ടൊയോട്ട ഇന്നോവ സർക്കാർ കാറാണെന്ന് തെളിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
സംഭവത്തില്‍ ഇതുവരെ പ്രായപൂർത്തിയാകാത്ത നാല് പേർ ഉൾപ്പടെ ആറ് പേരെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അതിനിടെ, പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു എന്നത് കേവലം കിംവദന്തികൾ മാത്രമെന്ന് ബിജെപി എംഎൽഎ രഘുനാഥൻ റാവു പറഞ്ഞു.
“ഞാൻ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, പോലീസ് ഇതിനകം കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്, ഞാൻ കോടതിയിൽ പോരാടും. ഒരു തരത്തിലുള്ള നിയമ നടപടികളും ഒഴിവാക്കില്ല,”- അദ്ദേഹം പറഞ്ഞു.
“ഈ കേസിൽ കോൺഗ്രസ് പറഞ്ഞതിനേക്കാൾ എന്തെങ്കിലും പോലീസ് പറയട്ടെ. പെൺകുട്ടിക്ക് വേണ്ടി പോരാടുകയും എല്ലാ പ്രതികളെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും വേണം. നിങ്ങളുടെ പാർട്ടിക്ക് അതിന്റെ മൂല്യം നഷ്‌ടപ്പെട്ടു, നിങ്ങൾ ഈ വിഷയം ഉന്നയിച്ചില്ല, കുറച്ച് പ്രശസ്‌തി നേടാനാണ് നിങ്ങൾ എനിക്ക് നേരെ കല്ലെറിയാൻ ശ്രമിക്കുന്നത്,”- ബിജെപി നേതാവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഹൈദരാബാദിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ പുറത്തുവിട്ടു എന്ന പരാതിയിലാണ് ബിജെപി എംഎൽഎക്ക് എതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഐപിസി സെക്ഷൻ 228 എ വകുപ്പ് പ്രകാരമാണ് ഇയാൾക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.
Most Read: ഇറാനിൽ ഒറ്റദിവസം 12 വധശിക്ഷ; തൂക്കിലേറ്റിയവരിൽ ഒരു സ്‌ത്രീയും