സ്റ്റോക്ഹോം: ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡോടെ വെള്ളി മെഡൽ സ്വന്തമാക്കി. 89.94 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയത്. 90.31 മീറ്റർ ദൂരം കണ്ടെത്തിയ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് സ്വർണമെഡൽ നേടി. മൂന്നാം ശ്രമത്തിലാണ് പീറ്റേഴ്സൺ സ്വർണം എറിഞ്ഞിട്ടത്.
അതേസമയം ഈ വർഷം രണ്ടാം തവണയാണ് നീരജ് സ്വന്തം ദേശീയ റെക്കോർഡ് തിരുത്തുന്നത്. കഴിഞ്ഞ മാസം പാവോ നൂർമി ഗെയിംസിൽ കുറിച്ച 89.30 മീറ്ററിന്റെ റെക്കോര്‍ഡാണ് സ്റ്റോക്ഹോമില് നീരജ് മറികടന്നത്.
Neeraj Chopra finishes 2nd, first ever top-two finish in the Diamond League. His previous best in the last 7 league was 4th. ??#StockholmDL #Athletics
— Doordarshan Sports (@ddsportschannel) June 30, 2022
ആദ്യ ശ്രമത്തില്‍ നീരജ് 89.94 മീറ്റര്‍ ദൂരം പിന്നിട്ടുവെങ്കിലും പിന്നീട് പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. 89.08 മീറ്റര്‍ ദൂരം താണ്ടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ മൂന്നാ സ്ഥാനത്തെത്തി. ആദ്യ റൗണ്ട് പോരാട്ടം കഴിഞ്ഞപ്പോള്‍ നീരജ് ആയിരുന്നു ഒന്നാമത്. യാക്കൂബ് വാള്‍ഡെക്ക്(88.59), ആന്ഡേഴ്സണ് പീറ്റേഴ്സ്(86.39) എന്നിവർ നീരജിന് പിന്നിലായിരുന്നു.
രണ്ടാം ശ്രമത്തില്‍ 84.37 മീറ്ററും മൂന്നാം ശ്രമത്തില്‍ 87.46 മീറ്ററും എറിയാനെ നീരജിനായുള്ളു. ആദ്യ ശ്രമത്തില്‍ 89.94 മീറ്റര്‍ ദൂരം താണ്ടിയപ്പോള്‍ നീരജ് 2006ല്‍ നോര്‍വീജിയന്‍ താരം ആന്‍ഡ്രിയാസ് തോര്‍കില്‍ഡ്സെന്‍ കുറിച്ച മീറ്റ് റെക്കോര്‍ഡ്(89.78 മീറ്റര്‍) തിരുത്തിയിരുന്നു. എന്നാൽ പിന്നീട് ഈ റെക്കോർഡ് തിരുത്തി പീറ്റേഴ്സൺ സ്വർണം നേടുകയായിരുന്നു.
Most Read: യുഎസ് സുപ്രീംകോടതി ജസ്റ്റിസായി കെറ്റാന്‍ജി; പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജ