തിരുവനന്തപുരം: മുന്‍ എംഎല്‍എ പിസി ജോര്‍ജ് അറസ്‌റ്റില്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയിലാണ് അറസ്‌റ്റ്.
ഈ വര്‍ഷം ഫെബ്രുവരി 10ആം തീയതി തൈക്കാട് ഗസ്‌റ്റ് ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ളീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. മ്യൂസിയം പോലീസാണ് കേസില്‍ ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്. 354, 354എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സര്‍ക്കാരിനെതിരെ ഗുഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ പീഡന പരാതിയുള്ള വിവരം പിസി ജോർജിനെ അറിയിക്കുന്നത്. പിന്നാലെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെടി ജലീല്‍ നല്‍കിയ ഗൂഢാലോചന കേസിലാണ് പിസി ജോര്‍ജിനെ ചോദ്യം ചെയ്യലിനു ഇന്ന് വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
അതേസമയം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തുവന്നതിന് പിന്നാലെ സോളാര്‍ പീഡനകേസ് പരാതിക്കാരിയും പിസി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
Most Read: കോൺഗ്രസിന്റെ അന്ത്യം സ്‌ത്രീകളിലൂടെ ആയിരിക്കും; സജി ചെറിയാൻ