കോവിഡ്; ഫെബ്രുവരിയോടെ ഇന്ത്യയില്‍ 50 ശതമാനം പേരിലും ബാധിക്കും

By News Desk, Malabar News
Covid-Test_2020-Oct-14
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് വൈറസ് രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ 50 ശതമാനം പേര്‍ക്കും കോവിഡ് പിടിപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച് വിദഗ്ധ സമിതി അംഗം. നിലവില്‍ ഇന്ത്യയിലെ 30 ശതമാനത്തോളം ജനങ്ങള്‍ക്ക് കോവിഡ് ബാധ സ്‌ഥി രീകരിച്ചെന്നും ഫെബ്രുവരിയോടെ ഇത് 50 ശതമാനം ആകുമെന്നുമാണ് ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രഫസറായ മണീന്ദ്ര അഗര്‍വാള്‍ പറയുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ അതിതീവ്രത സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിച്ചെന്നും നിലവില്‍ രോഗബാധിതരുടെ എണ്ണം കുറയുകയാണെന്നും ‘റോയിട്ടേഴ്സി’നോട് പ്രഫ. മണീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ജനസംഖ്യയുടെ 14 ശതമാനം പേര്‍ രോഗബാധിതര്‍ ആയെന്നാണ് സെറോളജിക്കല്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ സെറോളജിക്കല്‍ സര്‍വേ കൃത്യമായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് മണീന്ദ്ര അഗര്‍വാള്‍ പറയുന്നു.

National News: കശ്‌മീരിനെക്കൂടി ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ശൃംഖല; ഇന്ത്യന്‍ വിലക്ക് നേരിടാന്‍ പാകിസ്‌ഥാന്‍

ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം ഏകദേശം അവസാനിക്കുമെന്നാണ് പുതിയ കണക്കുകള്‍. എന്നാല്‍ ദുര്‍ഗപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ രോഗബാധ ഉയരാനുളള സാഹചര്യത്തെ കുറിച്ചും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE