കോഴിക്കോട്: ജില്ലയിലെ പന്തീരാങ്കാവിൽ പീഡന പ്രതിയുടെ വിവാഹ വേദിയിലെത്തി യുവതിയും പോലീസും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മുങ്ങിയ കോഴിക്കോട് സ്വദേശിയായ കാമുകന്റെ വിവാഹദിനത്തിൽ മൈസൂരു സ്വദേശിനിയായ യുവതി പൊലീസുമായി കതിർ മണ്ഡപത്തിൽ എത്തി. പക്ഷെ, വേദിയിൽ നിന്ന് മുങ്ങിയ പ്രതിയെ കണ്ടെത്തിയില്ല.
പന്തീരങ്കാവ് പോലീസ് തിരയുന്ന യുവാവാണ് മുങ്ങിയത്. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാർ ബീരിയയിലാണ് സംഭവം. മംഗളുരു സ്വദേശിനിയുമായുള്ള യുവാവിന്റെ കല്യാണ ചടങ്ങുകൾക്കിടെയാണ് മൈസൂരു സ്വദേശിനി പൊലീസുമായി എത്തിയത്. വിവരമറിഞ്ഞ യുവാവ് മുഹൂർത്തത്തിനു മുൻപേ താലിചാർത്തിയ ശേഷം മണ്ഡപത്തിൽ നിന്നിറങ്ങി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞതോടെ വിവാഹത്തിൽനിന്ന് പിൻമാറുകയാണെന്ന് വധുവും കുടുംബവും അറിയിച്ചു. കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ളാറ്റിൽ വച്ചാണ് യുവാവ് വിവാഹ വാഗ്ദാനം നൽകി മൈസൂർ സ്വദേശിനിയായ തന്നെ പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. പ്രണയം നടിച്ച് പലതവണ പന്തീരാങ്കാവിലെ ഫ്ളാറ്റിൽ വച്ച് പീഡിപ്പിച്ചതായും 19 ലക്ഷം രൂപയും സ്വർണവും പലപ്പോഴായി തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ന വിഡിയോ കാണിച്ച് യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഇയാൾ ലഹരിക്ക് അടിമയാണെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.
INFORMATIVE | 500 വര്ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം