പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്‌ടർ; റിപ്പോർട്ടിന് പിന്നാലെ നടപടിക്ക് സാധ്യത

സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ വിഭാഗം ജോയിന്റ് കമ്മീഷണർ ഇ ഗീതയ്‌ക്കാണ് കളക്‌ടർ മൊഴി നൽകിയത്.

By Senior Reporter, Malabar News
arun k vijayan
Ajwa Travels

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്‌ടർ പറഞ്ഞു.

സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ വിഭാഗം ജോയിന്റ് കമ്മീഷണർ ഇ ഗീതയ്‌ക്കാണ് കളക്‌ടർ മൊഴി നൽകിയത്. ഇക്കാര്യം സ്‌റ്റാഫ്‌ കൗൺസിലും സ്‌ഥിരീകരിച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്‌റ്റാഫ്‌ കൗൺസിൽ അംഗങ്ങളും ഗീതയ്‌ക്ക് മൊഴി നൽകിയത്.

വകുപ്പുതല അന്വേഷണ റിപ്പോർട് രണ്ടുദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്‌ഥിതി എന്നിവയാണ് പ്രധാനമായും ഗീത ചോദിച്ചറിഞ്ഞത്. അതേസമയം, കേസിൽ പ്രതിയായ പിപി ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്‌തിട്ടില്ല. മുൻ‌കൂർ ജാമ്യഹരജി നാളെ പരിഗണിക്കുന്നുണ്ട്.

എ ഗീത റിപ്പോർട് നൽകിയാൽ കളക്‌ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. അവധിയിൽ പോകാനും സ്‌ഥലം മാറ്റത്തിനുമായുള്ള ശ്രമങ്ങൾ കളക്‌ടർ നടത്തിയിരുന്നു. വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്നലെ കളക്‌ടർ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE