വാഷിങ്ടൻ: നിർണായക നീക്കവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് ജോ ബൈഡൻ നീക്കി.
വരുന്ന ദിവസങ്ങളിൽ റഷ്യക്കെതിരെ ആദ്യമായി ദീർഘദൂര ആക്രമണങ്ങൾ നടത്താൻ യുക്രൈൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിലപാട് മാറ്റം. എന്നാൽ, ഇതേക്കുറിച്ചു പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായില്ല.
യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുമതി നൽകണമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്കി മാസങ്ങൾക്ക് മുൻപെ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.
ജോ ബൈഡൻ യുഎസ് പ്രസിഡണ്ട് പദമൊഴിയാണ് രണ്ടുമാസം മാത്രം ശേഷിക്കെയാണ് നിർണായക തീരുമാനം. യുക്രൈൻ യുദ്ധമുഖത്ത് റഷ്യക്കൊപ്പം ഉത്തര കൊറിയൻ സൈനികരെ വിന്യസിച്ച നീക്കത്തിന് പിന്നാലെയാണ് യുക്രൈൻ സഹായകരമായ യുഎസിന്റെ നീക്കം.
Most Read| മണിപ്പൂർ കലാപം; ബിജെപിക്ക് കനത്ത തിരിച്ചടി- പിന്തുണ പിൻവലിച്ച് എൻപിപി