നുഴഞ്ഞുകയറ്റ ശ്രമം; പാക്ക് പൗരനെ പിടികൂടി സൈന്യം, ഭീകരവാദികളുടെ വഴികാട്ടി

20 വയസുള്ള ആരിഫ് എന്ന യുവാവിനെയാണ് പിടികൂടിയത്. ഇയാൾ നാല് ഭീകരവാദികളെയാണ് ഇന്ത്യയിലേക്ക് കടത്താനായി ശ്രമിച്ചത്.

By Senior Reporter, Malabar News
Terrorist Attack
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്‌മീരിലേക്ക് കടക്കാൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.

20 വയസുള്ള ആരിഫ് എന്ന യുവാവിനെയാണ് പിടികൂടിയത്. ഇയാൾ നാല് ഭീകരവാദികളെയാണ് ഇന്ത്യയിലേക്ക് കടത്താനായി ശ്രമിച്ചത്. നിയന്ത്രണരേഖയിലെ സംശയാസ്‌പദമായ നീക്കങ്ങൾ തിരിച്ചറിഞ്ഞ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. മാത്രമല്ല, ആരിഫിനെ പിടികൂടുകയും ചെയ്‌തു.

അതേസമയം, സൈന്യത്തിന്റെ തിരിച്ചടിയിൽ പരിക്കേറ്റ ഭീകരവാദികൾ പാക്കിസ്‌ഥാനിലേക്ക് തിരിഞ്ഞോടി. ആരിഫിനെ പിടികൂടാനായത് ഇന്ത്യൻ സൈന്യത്തിന് നിർണായകമായി. ഇയാളിൽ നിന്ന് 20,000 പാക്കിസ്‌ഥാനി രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇയാൾക്ക് പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണരേഖയ്‌ക്ക് സമീപം പാക്ക് അധിനിവേശ കശ്‌മീരിലാണ് ആരിഫ് താമസിക്കുന്നത്.

ഭീകരവാദികൾക്കും പാക്ക് സൈന്യത്തിനും വേണ്ടി നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കാറുണ്ടെന്ന് ആരിഫ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായാണ് റിപ്പോർട്. ഇയാളിൽ നിന്ന് ഇത്തരത്തിൽ ഭീകരവാദികളെ സഹായിക്കുന്നവരെ കുറിച്ചും നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന പാതകളെ പറ്റിയുള്ള വിവരങ്ങളും സൈന്യം ശേഖരിക്കുന്നുണ്ട്.

Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE