ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന ട്രക്കുകൾ തട്ടിയെടുത്ത് ഹമാസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്.

By Senior Reporter, Malabar News
Israel-Palestine War Malayalam
Rep. Image: Rohit Verma | Pixabay
Ajwa Travels

ജറുസലേം: ഗാസയിലേക്ക് ഭക്ഷ്യവസ്‌തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) ആണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹന വ്യൂഹത്തിന്റെ ഭാഗമായിരുന്നു കൊള്ളയടിക്കപ്പെട്ട ട്രക്ക് എന്നാണ് വിവരം. 40 രാജ്യങ്ങളിൽ നിന്നും രാജ്യാന്തര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കേന്ദ്രം യുഎസിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

ഗാസയിലേക്കുള്ള മാനുഷിക, ലോജിസ്‌റ്റിക്കൽ, സുരക്ഷാ സഹായങ്ങൾ ഏകോപിപ്പിക്കുകയും യുദ്ധാനന്തര സ്‌ഥിരതയ്‌ക്ക് മേൽനോട്ടം വഹിക്കുകയുമാണ് ഇവർ ചെയ്യുന്നത്. സഹായ ട്രക്കുകളും വാണിജ്യ സാധനങ്ങളും ദിവസേന ഗാസയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഈ സംഭവം ഇത്തരം ശ്രമങ്ങളെ തുരങ്കം വയ്‌ക്കുന്നു എന്നുമാണ് സെന്റ്‌കോം എക്‌സിൽ കുറിച്ചത്.

Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE