‘ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട’; പരാമർശം വിവാദമായി, വിശദീകരിച്ച് ഡികെ ശിവകുമാർ

തന്റെ പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നു എന്നും കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ലെന്നും ശിവകുമാർ പറഞ്ഞു.

By Senior Reporter, Malabar News
DK Shivakumar
Ajwa Travels

ബെംഗളൂരു: ‘ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട’ എന്ന വിവാദ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ. തന്റെ പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നു എന്നും കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ലെന്നും ശിവകുമാർ പറഞ്ഞു.

ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ശിവകുമാർ രൂക്ഷവിമർശനവും നടത്തി. തന്റെ പ്രസ്‌താവന വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളീയരുമായുള്ള തന്റെ ബന്ധം സംബന്ധിച്ചും ശിവകുമാർ വാചാലനായി.

”ഞാനും കേരളക്കാരും തമ്മിൽ സൗഹൃദപരമായ ബന്ധമുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് എന്നെ ഇഷ്‌ടമാണ്, എനിക്ക് അവരോട് ബഹുമാനവുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ അവിടെയെത്തും. നമ്മുടെ സർക്കാർ അവിടെ രൂപീകരിക്കപ്പെടും. ബിജെപി ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണ്”- ശിവകുമാർ പറഞ്ഞു.

യെലഹങ്കയിലെ ‘കൈയ്യേറ്റം’ ഒഴിപ്പിക്കൽ തർക്കത്തിനിടെയായിരുന്നു ഡികെ ശിവകുമാർ വിവാദ പരാമർശം നടത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

വിഷയത്തിൽ കേരളത്തിന്റെ പങ്ക് സംബന്ധിച്ച് ഒരു റിപ്പോർട്ടർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ശിവകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു- ”ഞങ്ങൾക്ക് ഒരു കേരളീയരെയും ആവശ്യമില്ല. നമ്മുടെ മുഖ്യമന്ത്രി ഇവിടെയുണ്ട്. അദ്ദേഹത്തെ അദ്ദേഹത്തിന്റെ ജോലി ചെയ്യാൻ അനുവദിക്കൂ”- ഇത് കേരളവിരുദ്ധ പരാമർശമായി വിവാദം ഉയർന്നതോടെയാണ് വിശദീകരണവുമായി ശിവകുമാർ രംഗത്തെത്തിയത്.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE