കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. കാസർഗോഡ് വിദ്യാനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറച്ചു നാളായി ചിന്നു ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ഇൻസ്‌റ്റാഗ്രാമിൽ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കാസർഗോഡ് ഭാഷയിലാണ് വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വീഡിയോകളാണ് ഏറെയും. പ്രമോഷൻ വീഡിയോകളും ചെയ്‌തിരുന്നു.
കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക





































