ലോകം ഞങ്ങളെ അംഗീകരിച്ചു, യുദ്ധം അവസാനിപ്പിക്കാൻ സമയമായി; ഇറാൻ

യുഎസിനേക്കാൾ ശക്‌തിയും അന്തസമുള്ള നിലപാടാണ് ഇറാനുള്ളത്. യുദ്ധത്തിൽ തങ്ങൾക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചുവെന്നും യുഎസ് എല്ലാ നിയമങ്ങളും ലംഘിച്ചവെന്നും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Iran President Masoud Pezeshkian
ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ (Image Courtesy BBC)

ടെഹ്റാൻ: യുദ്ധത്തിൽ അയഞ്ഞ് ഇറാൻ. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ വ്യക്‌തമാക്കി. യുഎസിനേക്കാൾ ശക്‌തിയും അന്തസമുള്ള നിലപാടാണ് ഇറാനുള്ളത്. യുദ്ധത്തിൽ തങ്ങൾക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് എല്ലാ നിയമങ്ങളും ലംഘിച്ചു. ഇറാന്റെ സ്‌കൂളുകളും ആശുപത്രികളും ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ആക്രമിച്ചു. യുദ്ധം തീർത്ത പ്രതിസന്ധികൾ ലോകത്തെ ഇപ്പോഴും ബാധിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നു.

ഇറാനുമേൽ നാവിക ഉപരോധം തീർത്ത് യുഎസും ശക്‌തമായി രംഗത്തുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ഉപരോധം സാമ്പത്തിക ഭീകരതയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

വിചാരണയും ശിക്ഷയും അർഹിക്കുന്ന കുറ്റകൃത്യമാണിത്. യുഎസ് സ്വന്തം സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കടബാധ്യതയിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ഇറാൻ ആരോപിച്ചു. സൈനിക നീക്കങ്ങൾക്ക് പകരം സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ തകർക്കാനാണ് ഇപ്പോൾ യുഎസ് ശ്രമിക്കുന്നതെന്നും ഇറാൻ ആരോപിച്ചു.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE