അഹമ്മദാബാദ്: ഗുജറാത്തില്‍ രാസ വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ ഗോഡൗണ്‍ തകര്‍ന്നു. എട്ട് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ 14 പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്, പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പിരാന-പിപ്ളജ് റോഡിലാണ് സംഭവം നടന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് തീപ്പിടുത്തം ഉണ്ടായെന്നും അതിലാണ് ഫാക്ടറി തകര്‍ന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
26 ഫയര്‍ എഞ്ചിന് വാഹനങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ എല്‍ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചീഫ് ഫയര്‍ ഓഫീസര്‍ എംഎഫ് ദസ്തൂർ പറഞ്ഞു.
അപകടത്തെ ക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഗുജറാത്ത് പോലീസിലെ ഡെപ്യൂട്ടി കംമീഷണറായ അശോക് മുനിയ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും അവസാനിച്ചാല്‍ മാത്രമേ അന്വേഷണം ആരംഭിക്കാൻ കഴിയൂ എന്നാണ് സൂചനകൾ.
Read Also: ഇത്ര രോഷം കൊള്ളാൻ അർണബ് ബിജെപി പ്രവർത്തകനാണോ? ശിവസേന