അഹമ്മദാബാദ്: ഗുജറാത്തില്‍ മഴ കനത്തതോടെ ഏഴായിരത്തിലധികം പേരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. രാജ്‌കോട്, ജാംനഗര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജുനഗഢിലും കനത്ത മഴയാണ് റിപ്പോർട് ചെയ്യുന്നത്.
പല പ്രദേശങ്ങളും വെള്ളത്തിന് അടിയിലായതോടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയ ഇരുനൂറ് പേരെ രക്ഷപ്പെടുത്തി. ജാംനഗറിലെ ദേശീയപാതയും രാജ് കോട്, ജാംനഗര്‍, ജുനഗഢ് ജില്ലകളിലൂടെ കടന്ന് പോകുന്ന 18 സംസ്‌ഥാന പാതകളും അടച്ചിട്ട നിലയിലാണ്.
തിങ്കൾ.ചൊവ്വ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയാണ് സ്‌ഥിതി രൂക്ഷമാക്കിയത്. വെള്ളപ്പൊക്കം റോഡ് ഗതാഗതത്തെ സാരമായി ബാധിച്ച നിലയിലാണ്. പല ഗ്രാമങ്ങളും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു.
ഫൊഫല്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നതായി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ വ്യോമസേനയും നേവിയും തീര സുരക്ഷ ഗാര്‍ഡുകളും രംഗത്തുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാജ്കോട്, ജാംനഗർ തുടങ്ങിയ പ്രളയബാധിത ജില്ലകൾ ഇന്നലെ സന്ദർശിച്ചു.
Read Also: നരബലിക്കല്ല 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത്; എസ്‌പി ആർ കൃഷ്‌ണരാജ്