2021 ദുബായ് ബജറ്റ്; ശൈഖ് മുഹമ്മദ് അംഗീകാരം നല്‍കി

By Team Member, Malabar News
dubaiR
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്‌തൂം
Ajwa Travels

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്‌തൂം 2021ലെ ദുബായ് ബജറ്റിന് അംഗീകാരം നല്‍കി. 5,710 കോടി ദിര്‍ഹത്തിന്റെ ബജറ്റിനാണ് അദ്ദേഹം അംഗീകാരം നല്‍കിയത്. നിലവില്‍ രാജ്യത്ത് നേരിട്ട കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അതിന്റെ ഭാഗമായി സാമ്പത്തിക രംഗം ത്വരിതപ്പെടുത്താനുള്ള പദ്ധതികള്‍ ഇത്തവണത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

അതിനൊപ്പം തന്നെ സാമൂഹികക്ഷേമം, അടിസ്‌ഥാന സൗകര്യങ്ങളുടെ വികസനം, അടിയന്തര സേവനമേഖല, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്‌കാരിക, നിക്ഷേപ മേഖലകള്‍ എന്നിവയില്‍ ഊന്നി രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചക്ക് 2021ലെ ബജറ്റ് പ്രാധാന്യം നല്‍കുന്നുണ്ട്. കൂടാതെ എക്‌സ്‌പോ 2020ലേക്കായി നീക്കി വച്ചിരുന്ന തുകയും 2021ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5616 കോടി ദിര്‍ഹത്തിന്റെ ചിലവും 5231.4 കോടി ദിര്‍ഹത്തിന്റെ വരുമാനവുമാണ് ഇത്തവണത്തെ ബജറ്റില്‍ കണക്കാക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കുറക്കുകയും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്‌തതിനാലാണ് ഇത്തവണത്തെ വരുമാനത്തില്‍ വലിയ കുറവ് ഉണ്ടായതെന്ന് അധികൃതര്‍ വ്യക്‌തമാക്കുന്നുണ്ട്. രാജ്യത്തെ ആകെ വരുമാനത്തില്‍ 4 ശതമാനം എണ്ണയില്‍ നിന്നും, 59 ശതമാനം വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ഇനത്തില്‍ നിന്നും, 31 ശതമാനം നികുതിയിനത്തിലും, 6 ശതമാനം നിക്ഷേപ ഇനത്തിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Read also : ഭിന്നത രൂക്ഷം; ബിജെപി സർക്കാരുകളുടെ മതപരിവർത്തന നിയമത്തിന് എതിരെ ജെഡിയു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE