ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകിയതിന് എതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. വാക്സിനുകൾ ശരിയായ രീതിയിൽ പരിശോധന നടത്താതെ തിടുക്കത്തിൽ അനുമതി നൽകിയെന്നും ഈ വാക്സിനുകളിൽ ഒന്നും താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങി. പലർക്കും, പ്രത്യേകിച്ച് നഗരങ്ങളിൽ താമസമാക്കിയവർക്ക് രോഗത്തിനെതിരെ ആർജിത പ്രതിരോധ ശേഷിയും ലഭിച്ചു. ആരോഗ്യമുള്ളവരെ കോവിഡ് ബാധിക്കുന്നില്ല. മരണനിരക്ക് ആയിരത്തിൽ ഒന്നായി കുറഞ്ഞു. അതുകൊണ്ടുതന്നെ ആവശ്യമായ പരിശോധനകൾ നടത്താതെ വാക്സിനുകൾക്ക് തിടുക്കപ്പെട്ട് അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
Since:
Covid cases in India are declining steeply&we are almost at herd immunity levels esp in Cities;
Covid hardly affects healthy people &children;
Death rates for Covid are <1/1000;
Vaccines were given hasty approvals w/o proper testing;
I would NOT take either of the Vaccines https://t.co/JMoUUYr6g4— Prashant Bhushan (@pbhushan1) January 5, 2021
രാജ്യത്ത് വാക്സിനുകൾക്ക് തിടുക്കപ്പെട്ട് അനുമതി നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കാത്ത കോവാക്സിന് അനുമതി നൽകിയതിന് എതിരെയായിരുന്നു പ്രതിഷേധം. പരീക്ഷണം പൂർത്തിയാകാതെ കോവാക്സിന് അനുമതി നൽകുന്നത് അപകടകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായാണ് വാക്സിനുകൾക്ക് അനുമതി നൽകിയത്.
Read also: 6 മാസത്തിനിടെ വീട് മോടി പിടിപ്പിക്കാൻ മെഹ്ബൂബ മുഫ്തി ചെലവാക്കിയത് ലക്ഷങ്ങളെന്ന് കേന്ദ്രം