കൊച്ചി: കുതിരാനിൽ ഒരു തുരങ്കം തുറക്കാൻ 3 മാസത്തെ സാവകാശം ആവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി. തുരങ്കപാതയുടെ 90 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി എൻഎച്ച്എഐഎ ഹൈക്കോടതിയെ അറിയിച്ചു. മാർച്ച് മാസം അവസാനത്തോടെ പാലക്കാട്ടേക്കുള്ള തുരങ്കം തുറക്കും. വനഭൂമി വിട്ടുകിട്ടുന്നതിൽ കാലതാമസം നേരിട്ടത് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.
കുതിരാനിൽ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. തുരങ്കത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ നിർമാണ പ്രവർത്തങ്ങൾക്ക് തടസമൊന്നുമില്ലെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.
തുരങ്കത്തിൽ കല്ലുകൾ വീഴുന്നതിനെപ്പറ്റി പഠിക്കണമെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നാട്ടുകാർക്ക് അനാവശ്യ ആശങ്കയാണെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. ഇതിനെ ഹൈക്കോടതി വിമർശിച്ചു. നാട്ടുകാരാണ് തുരങ്കപാതയിലൂടെ യാത്ര ചെയ്യുന്നതെന്നും അവർക്ക് ആശങ്കയുണ്ടാകുമെന്നും കോടതി പറഞ്ഞു.
Read also: കള്ളനോട്ട് വേട്ട; പിടിയിലായ ആറംഗ സംഘത്തിന് സംസ്ഥാനന്തര ബന്ധമെന്ന് സൂചന