മലപ്പുറം : ജില്ലയിൽ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയ കേസിൽ സ്‌ഥാപന നടത്തിപ്പുകാരനായ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്‌ഥാപനത്തിൽ വച്ച് യുവാവ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്. കുന്നപ്പള്ളി തങ്കയത്തിൽ മുഹമ്മദ് ഷരീഫ്(38) ആണ് അറസ്‌റ്റിലായത്.
പെരിന്തൽമണ്ണ സിഐ സജിൻ ശശി, സീനിയർ സിപിഒ ഫൈസൽ കപ്പൂർ, സിപിഒ ഷിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. 2014ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടർന്ന് വിവാഹം കഴിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് 2,64,000 രൂപയും 55 പവന്റെ സ്വർണ്ണവും യുവാവിന് താൻ കൈമാറിയതായി യുവതി പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.
തുടർന്ന് ഇക്കാര്യങ്ങൾ പുറത്തറിയിച്ചാൽ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. എന്നാൽ പിന്നീടാണ് യുവാവ് വിവാഹിതൻ ആയിരുന്നെന്നും കുട്ടികൾ ഉണ്ടെന്നും യുവതി തിരിച്ചറിഞ്ഞത്. അതിന് ശേഷമാണ് യുവതി പോലീസിൽ പരാതി നൽകിയത്.
Read also : കാറഡുക്ക ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പദവിയിലേക്ക്