തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ പെൺകുട്ടിയെ ഗോഡൗണിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ(25) ഇന്ന് കോടതിയിൽ ഹാജരാക്കും. കിരൺ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ഇന്ന് ഫോറൻസിക് പരിശോധനക്ക് നൽകും. ശനിയാഴ്‌ച രാത്രിയാണ് ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയ പെൺകുട്ടിയെ ഗോഡൗണിലെത്തിച്ചു കിരൺ ക്രൂരമായി ബലാൽസംഗം ചെയ്‌തത്.
ശനിയാഴ്‌ച വൈകിട്ട് ടെക്‌നോപാർക്കിന് സമീപമുള്ള ഹോട്ടലിൽ മറ്റൊരു സുഹൃത്തുമായി യുവതി ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇവിടെയെത്തിയ കിരൺ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും, കഴക്കൂട്ടത്തെ കൃഷി ഓഫീസിന്റെ സമീപത്തുള്ള ഗോഡൗണിൽ എത്തിച്ചു മർദ്ദിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കിരൺ ഫോണിൽ ചിത്രീകരിക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ കെട്ടുകളഴിച്ച യുവതി ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി കിരണും പിന്നാലെ ഓടി. എന്നാൽ പെൺകുട്ടിയുടെ നിലവിളികേട്ട് നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ കഴക്കൂട്ടം പോലീസ് പ്രതി കിരണിനെ ഗോഡൗണിൽ നിന്ന് പിടികൂടുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ പെൺകുട്ടി എസ്എടി ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: ഹൈക്കമാൻഡുമായി ചർച്ച; കെ സുധാകരനും വിഡി സതീശനും ഇന്ന് ഡെൽഹിയിലേക്ക്