തൃശൂർ: മുപ്‌ളിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ചു വയസുകാരൻ വെട്ടേറ്റ് മരിച്ചു. അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകൻ നാജുർ ഇസ്‌ലാമാണ് മരിച്ചത്. മാതാവ് നജ്‌മക്ക് ഗുരുതരമായി വെട്ടേറ്റു. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. ഇയാളെ വരന്തരപ്പിള്ളി പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
അതിനിടെ, നെടുമങ്ങാട് അരുവിക്കരയിൽ മരുമകൻ ഭാര്യാ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര താഴേക്കോട് വാരപ്പെട്ടി സ്വദേശി താഹിറയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. പ്രതിയായ അലി അക്‌ബറും ഭാര്യാ മുംതാസും പത്ത് വർഷത്തിലധികമായി പിണങ്ങി കഴിയുകയാണ്. ഈ കേസ് കുടുംബ കോടതിയിൽ നടക്കുന്നുണ്ട്. എന്നാൽ, ഒരു വീട്ടിൽ തന്നെയാണ് ഇവർ താമസം.
ഇന്ന് പുലർച്ചെ അലി അക്‌ബർ ഭാര്യാ മാതാവ് താഹിറയെ വെട്ടികൊലപ്പെടുത്തുക ആയിരുന്നു. തുടർന്ന് ഭാര്യയെയും വെട്ടി. പിന്നാലെ ഇയാൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു സ്വയം തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ചു. മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും താഹിറയെ രക്ഷപ്പെടുത്താനായില്ല. ഭാര്യ മുംതാസ് ചികിൽസയിലാണ്.
Most Read: കുരുക്ക് മുറുകുന്നു; മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതി നോട്ടീസ്