തിരുവനന്തപുരം: അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതി പൂർവ്വമായിരുന്നില്ല എന്നാണ് ഹരജിയിൽ പ്രതി ആരോപിക്കുന്നത്.
കേസിലെ 49ആം സാക്ഷി രാജുവിന്റെ മൊഴിയടക്കം അടിസ്‌ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹരജിയിൽ ഫാദർ തോമസ് എം കോട്ടൂർ വ്യക്‌തമാക്കുന്നു. ഡിസംബർ 23നാണ് ഫാദർ തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്‌റ്റർ സെഫിയെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചത്. സിസ്‌റ്റർ സെഫി അടുത്ത ദിവസം അപ്പീൽ സമർപ്പിക്കുമെന്നാണ് സൂചന.
Read Also: മന്ത്രിവാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് പേപ്പറും നീക്കം ചെയ്യണം; കത്ത് നല്‍കി മോട്ടോര്‍വാഹന വകുപ്പ്