മുംബൈ: മഹാരാഷ്‍ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചവരില്‍ ഒരാളായ കാഷീഫ് ഖാനെ വാങ്കഡെ അറസ്‌റ്റ് ചെയ്‌തില്ലെന്നും ഇയാൾ വാങ്കഡെയുടെ സുഹൃത്താണെന്നും ആയിരുന്നു നവാബ് മാലിക് ആരോപിച്ചിരുന്നത്.
നവാബ് മാലിക്ക് പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് വാങ്കഡെ പറയുന്നത്. ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും സമീര്‍ വാങ്കഡെ പ്രതികരിച്ചു. ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് തുടർന്ന് വാങ്കഡെക്കെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കൂടാതെ പണംതട്ടല്‍, അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുംബൈ പൊലീസും നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെപി ഗോസാവിയും എന്‍സിബി ഉദ്യോഗസ്‌ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റി എന്നായിരുന്നുമറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണം.
Read also: ലളിത്പൂരിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി