ന്യൂഡെൽഹി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മാര്‍ഗരേഖയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെയാണ് നിലവിലെ മാർഗരേഖയുടെ കാലാവധി. രണ്ട് പ്രധാന ഇളവുകളാണ് ഇത്തവണ കൂട്ടിച്ചേർത്തത്. സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇളവുകള്‍. ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് പുതുക്കിയ മാര്‍ഗരേഖ ഇറക്കിയിരിക്കുന്നത്.
സ്വിമ്മിങ് പൂളുകളിൽ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഫെബ്രുവരി ഒന്നു മുതല്‍ നീക്കും. നേരത്തെ കായിക താരങ്ങള്‍ക്ക് മാത്രമായിരുന്നു സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കാനുള്ള അനുമതി. കൂടാതെ സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. അതേസമയം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എത്ര പേരെ പ്രവേശിപ്പിക്കാൻ സാധിക്കും എന്നത് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
ആവശ്യമെങ്കിൽ ഇക്കാര്യങ്ങളിൽ സംസ്‌ഥാന സര്‍ക്കാരിന് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. കണ്ടെന്‍മെന്റ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും നിയന്ത്രണങ്ങള്‍ തുടരുമെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.
Read also: യുപി തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ട; ഒറ്റക്ക് മൽസരിക്കുമെന്ന് ജെഡിയു