പാലക്കാട്: മൂലത്തറയിൽ നിന്ന് കൂടുതൽ വെള്ളം ചിറ്റൂർ പുഴയിലേക്ക് തുറന്ന് വിട്ടതോടെ ആലാങ്കടവ് നിലംപതി പാലത്തിൽ വീണ്ടും അപകടം. പാലത്തിലൂടെ ബൈക്കിൽ അക്കരയെത്താൻ ശ്രമിച്ച യുവാവ് അപകടത്തിൽപെട്ടു. അക്കരയെത്താൻ ശ്രമിക്കുന്നതിനിടെ പുഴവെള്ളത്തിന്റ ഒഴുക്കിൽ പെടുകയായിരുന്നു.
പാലത്തിന്റെ നടുവിൽ എത്തിയപ്പോഴാണ് പുഴയിൽ വെള്ളം കൂടിയത്. തുടർന്ന് യുവാവും ബൈക്കും ഒലിച്ചുപോവുകയായിരുന്നു. ഇതേ സമയം, പാലത്തിനരികിൽ സ്‌ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് തൂണിൽ പിടിച്ചു നിന്നതുകൊണ്ട് വൻ അപകടം ഒഴിവായി. ആഴ്‌ചകൾക്ക് മുൻപ് പാലത്തിൽ സമാന രീതിയിലുള്ള അപകടം നടന്നിരുന്നു. വ്യത്യസ്‌ത ദിവസങ്ങളിലായി രണ്ടുപേരാണ് ഒഴുക്കിൽപെട്ടത്.
മൂലത്തറ റഗുലേറ്ററിന് തൊട്ടുതാഴെയുള്ള മുത്തുസ്വാമി പുതൂർ നിലംപതിയിലും നറണി-ആലാംകടവ് നിലംപതിയിലും യുവാക്കൾ ഒഴുക്കിൽപെട്ടിരുന്നു. അന്ന് സാഹസികമായാണ് ഇരുവരെയും രക്ഷപെടുത്തിയത്.
Most Read: ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു