കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരെ ഉയർന്ന വ്യാജ സിഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജു രമേശിന് എതിരെ നടപടി എടുക്കാനാവില്ലെന്ന തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിർദ്ദേശം.
ബാർ കോഴക്കേസുമായി ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കിയ ശബ്‌ദരേഖയടങ്ങിയ സിഡിയിൽ ബിജു രമേശ് കൃത്രിമം കാണിച്ചുവെന്നായിരുന്നു പരാതി. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് ബിജു രമേശ് ശബ്‌ദരേഖ ഹാജരാക്കിയത്. പിന്നീട് ഇവ വിജിലൻസ് സംഘം പരിശോധിക്കുകയും കൃത്രിമം നടന്നുവെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു.
ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് ഹാജരാക്കിയ ഈ ശബ്‌ദരേഖ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. വ്യാജ തെളിവുകൾ ഹാജരാക്കിയതിന് ബിജു രമേശിന് എതിരെ തിരുവനന്തപുരം സ്വദേശി ശ്രീജിത്താണ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
Read also: തലസ്‌ഥാനത്ത് പോലീസിന് നേരെ സൈനികന്റെ ആക്രമണം; എസ്‌ഐയുടെ കയ്യൊടിഞ്ഞു