ചെന്നൈ: തമിഴ് നടൻ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വടപളനിയിലെ എസ്ആര്‍എം ഇന്‍സ്‌റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേകിന് ഇന്നലെ കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ളാസ്‍റ്റിയും ചെയ്‌തിരുന്നു.
തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ വിവേക് പുലർച്ചെ 4.35ഓടെ മരണപ്പെടുക ആയിരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
സാമി, ശിവാജി, അന്യൻ തുടങ്ങി 200ലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയർ അവാർഡ് നാല് തവണ ലഭിച്ചു. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990കളിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ൽ രാജ്യം പത്‌മശ്രീ നൽകി ആദരിച്ചു.
Also Read: അന്ധവിശ്വാസം; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി