നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി കോടതിയിൽ

By News Desk, Malabar News
Actress Assault Case
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന സാക്ഷിയായ സാഗർ വിൻസെന്റ് പറഞ്ഞു. തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി.

അതേസമയം, വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ്‌ കെ ഹരിപാൽ പിൻമാറി. അടുത്ത ആഴ്‌ച മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും. ഇതിനിടെ ദിലീപിന്റെ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചുവെന്ന് സംശയിക്കുന്ന സായ്‌ ശങ്കറിന്റെ ഫ്‌ളാറ്റിലും ഓഫിസിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. ഒരു ഐ പാഡും രണ്ട് മൊബൈൽ ഫോണും പിടിച്ചെടുത്തു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ഹരജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ്‌ കെ ഹരിപാൽ പിൻമാറിയത്. മെയ് ആദ്യവാരം വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്‌റ്റിസ്‌ ഹരിപാൽ കേസിൽ നിന്ന് പിൻമാറിയത്. രാവിലെ ആദ്യം കേസ് പരിഗണിച്ച കോടതി അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു. വിശദമായി വാദം കേൾക്കുന്നതിന് ഈ മാസം 28ലേക്ക് കേസ് മാറ്റുകയും ചെയ്‌തു.

Most Read: കെഎസ്‌യു വനിതാ നേതാവിന് നേരെ ആക്രമണം; പ്രതികളുടെ അറസ്‌റ്റ്‌ വൈകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE