കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്‌ദാനം ചെയ്‌ത സംഭവത്തിൽ പോലീസ് കേസെടുത്തു. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ നൽകുമെന്ന പരസ്യത്തിന് എതിരേയായിരുന്നു പരാതി. പരസ്യം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിന് എതിരെയാണ് കേസെടുത്തത്.
സ്വതന്ത്ര സ്‌ഥാനാർഥി ബോസ്‌കോ കളമശേരിയുടെ പരാതിയിലാണ് കേസ്. 120(0), 123(1), എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് ബോസ്‌കോ കളമശേരി ഉമ തോമസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് നൽകിയിരുന്നു. 25001 രൂപ കൊടുക്കുമെന്നുള്ള കാർഡ് സാമൂഹിക മാദ്ധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നതിന് എതിരേയായിരുന്നു കേസ് നൽകിയത്.
പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്‌കോയുടെ പരാതി. ഉമ തോമസിനെതിരെ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലുമാണ് പരാതി നൽകിയത്. ഉമയുടെ സ്‌ഥാനാർഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
Most Read: ഒമൈക്രോൺ ഉപവകഭേദം ‘ബി.എ.4‘ തമിഴ്‌നാട്ടിലും സ്‌ഥിരീകരിച്ചു