കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിര്‍ത്തിയില്‍ തകര്‍ന്നു വീണത് സൈന്യത്തിന്റെ വെടിവെപ്പിലെന്ന് റിപ്പോർട്. തങ്ങളുടെ വ്യോമാതിർത്തി കടന്നതിനാൽ വിമാനം വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു എന്നാണ് ഉസ്ബകിസ്‌ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാലാണ് വെടിവെക്കേണ്ടി വന്നതെന്ന് ഉസ്ബകിസ്‌ഥാൻ പ്രതിരോധ വക്‌താവ് ബോറോ സുൽഫിക്കോറാവ് വ്യക്‌തമാക്കി.
അതേസമയം, തകർന്ന വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നും ആരെങ്കിലും രക്ഷപ്പെട്ടോയെന്നുമുള്ള കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വിമാനം തകരും മുമ്പേ പൈലറ്റ് പാരച്യൂട്ടിൽ പുറത്തു കടന്നിരുന്നുവെന്നും ഇയാൾക്ക് പരിക്കേറ്റെന്നും നേരത്തെ റഷ്യൻ വാർത്താ ഏജൻസിയായ റിയ റിപ്പോർട് ചെയ്‌തിരുന്നു. ഞായറാഴ്‌ച വൈകിട്ട് അഫ്‌ഗാനിസ്‌ഥാനോട് ചേര്‍ന്ന ഉസ്ബകിസ്‌ഥാനിലെ തെക്കേ അറ്റത്തുള്ള സര്‍ക്‌സോണ്ടാരിയോ പ്രവിശ്യയിലാണ് ജെറ്റ് തകർന്നു വീണത്.
Read also: കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി