ഫല പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷം

By Team Member, Malabar News
Malabarnews_kozhikkode kannur wayanadu
Representational image
Ajwa Travels

കോഴിക്കോട് : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോടും, കണ്ണൂരും, വയനാട്ടിലുമാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത് ഇന്ന് വൈകുന്നേരം 4 മണിയോടെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ 6 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ യുഡിഎഫ് പ്രവര്‍ത്തകരും, എല്‍ഡിഎഫ് പ്രവര്‍ത്തകരും, നാട്ടുകാരനും ഉള്‍പ്പെടുന്നുണ്ട്.

കണ്ണൂര്‍ ജില്ലയിലും യുഡിഎഫ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കണ്ണൂരില്‍ കാടാച്ചിറയിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതിന് ശേഷമുള്ള ആഹ്‌ളാദ പ്രകടനങ്ങള്‍ക്കിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിനെ തുടര്‍ന്നുണ്ടായ കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ സംഭവസ്‌ഥലത്ത് നിരീക്ഷണത്തിനായി പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍ ഉണ്ടായ സംഘര്‍ഷം ബിജെപി പ്രവര്‍ത്തകനും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലാണ്. വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് എന്ന സ്‌ഥലത്താണ് ബിജെപി സ്‌ഥാനാര്‍ഥിയെ യുഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചതായി പരാതി ഉയര്‍ന്നത്. പരിക്കേറ്റ ബിജെപി സ്‌ഥാനാര്‍ഥിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read also : കാസര്‍കോടും ചുവന്നു; ഭരണം തിരിച്ചുപിടിച്ച് ഇടതുപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE