ഡെൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡെൽഹിയില്‍ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ഡെൽഹിയിലെ 50 ശതമാനം കൗമാരക്കാര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ടെന്ന് ഐസിഎസ് ചെയര്‍മാന്‍ അരവിന്ദ് കുമാര്‍ ചൂണ്ടിക്കാട്ടി.
ഡെൽഹിയിലെ ഒട്ടുമിക്ക ഇടങ്ങളിലും അന്തരീക്ഷ വായുവിന്റെ ഗുണനിലവാര സൂചിക ഗുരുതരമായാണ് തുടരുന്നത്. അടുത്ത രണ്ടുമാസം കൂടി നിലവിലെ സാഹചര്യം സമാനമായി തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
വായു മലിനീകരണം ഉടനടി നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ അത് ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന് എയിംസ് ഡയറക്‌ടർ രണ്‍ദീപ് ഗുലേറിയ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
അതേസമയം വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാന്‍ ഡെൽഹി സര്‍ക്കാര്‍ 114 ടാങ്കറുകളില്‍ ജലം സ്‌പ്രേ ചെയ്യുന്ന പ്രവര്‍ത്തി രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Most Read: വീണ്ടും അതിശക്‌തമായ മഴക്ക് സാധ്യത; 11ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്