ലഖ്‌നൗ: നീറ്റ് പരീക്ഷ നടക്കാനിരിക്കെ ഇന്നലെ തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിദ്യാർത്ഥിനിയുടേത് കൊലപാതകമാണെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും അഖിലേഷ് ആരോപിച്ചു.
“മധുരയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ വാർത്ത ഇന്നലെ എല്ലാ കുടുംബങ്ങളെയും ഞെട്ടിച്ചു. ആരാണ് ഇതിന് ഉത്തരവാദിയെന്ന് ഹൃദയമില്ലാത്ത ബിജെപി പറയണം. ഇതൊരു കൊലപാതകമാണ്. വിദ്യാർത്ഥിനിക്കൊപ്പം ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ എന്ന മുദ്രാവാക്യവും കൊല ചെയ്യപ്പെട്ടു- അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു.
NEET की परीक्षा से पहले कल मदुरै की एक परीक्षार्थी द्वारा आत्महत्या की ख़बर से देश का हर बाल-बच्चे वाला परिवार स्तब्ध है. श्रद्धांजलि!
हृदयहीन भाजपा बताए इसके लिए कौन ज़िम्मेदार है. ये हत्या है.
इसके साथ ही ‘बेटी पढ़ाओ, बेटी बचाओ’ के नारे की भी हत्या हुई है. #NEET#NoMoreBJP
— Akhilesh Yadav (@yadavakhilesh) September 13, 2020
ജ്യോതി ദുർഗയെന്ന 19കാരിയാണ് ശനിയാഴ്‌ച ആത്മഹത്യ ചെയ്‌തത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ പരീക്ഷയെക്കുറിച്ചുള്ള ഭയമാണ് ജീവനൊടുക്കാൻ കാരണമെന്ന് പറഞ്ഞിരുന്നു. പരീക്ഷ ഫലം വരുമ്പോൾ മെഡിക്കൽ പ്രവേശനം ലഭിക്കില്ലെന്നും കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
Also Read: ഡെൽഹി പോലീസിന് മറവി പറ്റിയോ?; യെച്ചൂരിക്ക് പിന്തുണയുമായി ചിദംബരം
തമിഴ്നാട്ടിൽ പരീക്ഷ ഭയം മൂലം ഒരാഴ്ചക്കിടെ രണ്ട് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്‌തത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ പ്രവേശന പരീക്ഷക്ക് വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിരുന്നില്ല. അതിനൊപ്പം കോവിഡ് രോഗഭീതി ഉയർത്തുന്ന ഭീഷണിയും പരീക്ഷകൾ നേരിടുന്നുണ്ട്. എന്നാൽ സർക്കാർ പരീക്ഷ നടത്തിപ്പിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. പ്രതിപക്ഷ പാർട്ടികളും മറ്റു കക്ഷികളും വിഷയത്തിൽ സർക്കാരിനെ വിമർശിച്ചു രംഗത്തു വന്നിരുന്നു.