ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മുന്നോടിയായി വിളിച്ചു ചേർത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പേയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവർ യോഗത്തിന് എത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രി യോഗത്തിന് എത്താതിരുന്നത് കോണ്‍ഗ്രസ് ചോദ്യം ചെയ്‌തു.”പ്രധാനമന്ത്രി ഇന്നത്തെ യോഗത്തിന് എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. കാര്‍ഷിക നിയമങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കണമെന്ന് ഉണ്ടായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ ഇനിയും മറ്റേതെങ്കിലും രൂപത്തില്‍ വരുമോയെന്ന് സംശയമുണ്ട്” – രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ പറഞ്ഞു.
കൂടാതെ കര്‍ഷക സമരത്തിനിടയില്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ട പരിഹാരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാൽ മതിയെന്നും വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി വന്നിരുന്നു. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read also: ‘മൻ കി ബാത്ത്’ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; ജെപി നഡ്ഡ