കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ഡിവൈഎസ്‌പി റിപ്പോർട് എസ്‌പിക്ക് കൈമാറി. ഭർത്താവ്, മാതാപിതാക്കൾ, ആലുവ സിഐ സിഎൽ സുധീർ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.
മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്‌ഥനെതിരെ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ്‌പി കെ കാർത്തിക് അറിയിച്ചു. അന്വേഷണ റിപ്പോർട് വന്നതിന് ശേഷം മാത്രം സിഐക്കെതിരെ നടപടി എടുക്കുവെന്നും എസ്‌പി വ്യക്‌തമാക്കി. സിഎൽ സുധീർ ഇപ്പോഴും ആലുവ ഓഫിസറാണെന്നും എസ്‌പി കൂട്ടിച്ചേർത്തു.
അതേസമയം ആലുവ സിഐ സിഎല്‍ സുധീറിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഗാര്‍ഹിക പീഡന പരാതിയുമായി സമീപിച്ച യുവതിയെ സിഐ അപമാനിച്ചെന്നാണ് പരാതി. രാത്രി മുഴുവന്‍ സ്‌റ്റേഷനില്‍ ഇരിക്കേണ്ടി വന്നു. ‘എടീ’ എന്ന് വിളിച്ചാണ് പോലീസ് ഉദ്യോഗസ്‌ഥന്‍ ആക്രോശിച്ചത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആലുവ സ്വദേശിനിയുടെ ആരോപണം.
Read Also: ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി