കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ തനത് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ അനുവദിക്കും. സർക്കാർ ഈ സാമ്പത്തിക വർഷം അനുവദിച്ച 5.1 കോടി രൂപക്ക് പുറമെയാണിത്. മലബാർ ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം.
കോവിഡ് പ്രതിസന്ധി മൂലം വരുമാനത്തിൽ നിന്ന് അതത് ക്ഷേത്രങ്ങൾക്ക് ശമ്പളത്തുക നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബോർഡിന്റെ തനത് വരുമാനത്തിൽ നിന്ന് തുക അനുവദിക്കുന്നത്. താഴ്‌ന്ന വരുമാനമുള്ള സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളുടെയും 20 ലക്ഷം രൂപയിൽ കുറവ് വരുമാനമുള്ള ബി ഗ്രേഡ് ക്ഷേത്രങ്ങളുടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകും.
Read Also: കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും; തീരുമാനം ഇന്ന്