ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ വിഭാഗത്തിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളും പ്രത്യേക പുരസ്‌കാരം നേടി.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രീനിവാസൻ സംവിധാനം ചെയ്‌ത റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍, ശബ്‌ദിക്കുന്ന കലപ്പ എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
- സിനിമാ സംബന്ധിയായ പുസ്‌തകം: ദ ലോങ്ങസ്‌റ്റ് കിസ് (കിശ്വർ ദേശായി)
- ഫീച്ചർ ഫിലിം :ദാദാ ലക്ഷ്‌മി
- സംവിധായകൻ : സച്ചി (അയ്യപ്പനും കോശിയും)
- മികച്ച തെലുങ്ക് ചിത്രം: കളർ പടം
- തമിഴ് ചിത്രം: ശിവരഞ്‌ജിനിയും സില പെൺകളും
- പ്രത്യേക ജൂറി പുരസ്‌കാരം: സെംഖോർ
- പ്രത്യേക ജൂറി പുരസ്‌കാരം രണ്ടാമത്തേത് – വാങ്ക് (കാവ്യ പ്രകാശ്)
- നടി : അപർണ ബാലമുരളി
- നടൻ : സൂര്യ, അജയ് ദേവ്‌ഗൺ
- സഹനടൻ : ബിജു മേനോൻ
- തിരക്കഥ: മണ്ഡേല
- ഛായാഗ്രഹണം : നിഖിൽ എസ് പ്രവീൺ (ശബ്‌ദിക്കുന്ന കലപ്പ)
- സംഗീതസംവിധാനം : തമൻ (അല വൈകുണ്‌ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
- ഗായിക : നഞ്ചമ്മ (അയ്യപ്പനും കോശിയും)
- എഡിറ്റിങ്: ശ്രീകർ പ്രസാദ് (ശിവരഞ്‌ജിനിയും സില പെൺകളും)
- സംഘട്ടനസംവിധാനം :മാഫിയാ ശശി, രാജശേഖർ (അയ്യപ്പനും കോശിയും)
- മികച്ച വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)
- മികച്ച നിരൂപണം: ഇത്തവണ ഈ വിഭാഗത്തിൽ പുരസ്‌കാരമില്ല
Most Read: ‘വിക്രാന്ത് റോണ’ കേരളത്തിലും; വമ്പൻ സ്വീകരണം ഒരുക്കി ദുൽഖറിന്റെ വേ ഫാറർ