ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് വീണ്ടും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിൽ ആയിരുന്നു സംഘർഷം. മെയ്‌തി-കുകി വിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിൽ ആയിരുന്നു സംഘർഷം. ഈ പ്രദേശങ്ങളിൽ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു.
വെള്ളിയാഴ്‌ച വരെ സംസ്‌ഥാനത്ത് ഇന്റർനെറ്റിനും നിരോധനം ഏർപ്പെടുത്തി. ഒരു പ്രാദേശിക കച്ചവടത്തിന് അനുവദിച്ച സ്‌ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയത്. ന്യൂ ലാബ്‌ളേ മേഖലയിൽ നിരവധി വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായി.
ഇവിടെ വീടുകൾക്ക് തീയിട്ടു. ഈ സംഘർഷം സംസ്‌ഥാനത്താകെ വ്യാപിക്കുമോയെന്ന ആശങ്കയും നിലനിൽക്കുകയാണ്. ഇതേ തുടർന്ന് മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. കഴിഞ്ഞ ഒരാഴ്‌ചയായി ശാന്തതയിലേക്ക് മണിപ്പൂർ നീങ്ങുന്നതിനിടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്.
Most Read: ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് ആശ്വാസം- ജൂൺ എട്ടുവരെ അറസ്‌റ്റ് പാടില്ല