അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഇന്നത്തെ രണ്ടാമത്തെ കേസ്

By Trainee Reporter, Malabar News
new born death in Attappadi
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അഗളി പഞ്ചായത്തിലെ കതിരംപടി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഹൃദ്രോഗിയാണ് കുട്ടി. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. ഇന്നത്തെ രണ്ടാമത്തെ ശിശുമരണമാണിത്.

വീട്ടിയൂർ ഊരിലെ ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ്  വിവരം. അതേസമയം, ഒരാഴ്‌ചക്കിടെ അട്ടപ്പാടിയിലെ നാലാമത്തെ ശിശുമരണമാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിച്ച സാഹചര്യമുണ്ടായി.

അതേസമയം, അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിൽ റിപ്പോർട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണനും ടിവി അനുപമക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി നാളെ അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളിയിൽ ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പങ്കെടുക്കും.

Most Read: ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE