തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. ഹരജി ഈ മാസം 28ന് കോടതി പരിഗണിക്കും. കേസിൽ പോലീസിന്റെ നിലപാടറിയിക്കാനും കോടതി നിർദ്ദേശം നൽകി.
കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. റിപ്പോർട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വനിതാ സതീദേവി വ്യക്‌തമാക്കി.
വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേൽക്കുന്നതിന് മുൻപ് അനുപമ തന്നെ വിളിച്ചിരുന്നു. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് അനുപമക്ക് അന്ന് വ്യക്‌തത ഉണ്ടായിരുന്നില്ല. ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയത് നടപടികൾ പാലിച്ചാണെന്നും അനുപമ പറഞ്ഞിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റതിന് ശേഷമാണ് ഔദ്യോഗികമായി പരാതി ലഭിക്കുന്നതെന്നും അതിനാലാണ് ഇപ്പോൾ നടപടി എടുക്കുന്നതെന്നും പി സതീദേവി വ്യക്‌തമാക്കി.
Read also: മുസ്‌ലിം ലീഗിനെ നവീകരിക്കും; വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഇടി മുഹമ്മദ് ബഷീർ