തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന പുരാവസ്‌തുക്കൾ വ്യാജമെന്ന് പുരാവസ്‌തു വകുപ്പ്. മോൻസന്റെ ശേഖരത്തിലെ 35 വസ്‌തുക്കൾ വ്യാജമാണെന്നാണ് സംസ്‌ഥാന പുരാവസ്‌തു വകുപ്പിന്റെ റിപ്പോർട്. ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പ്രാഥമിക റിപ്പോർട് പുരാവസ്‌തു വകുപ്പ് ക്രൈം ബ്രാഞ്ചിന് കൈമാറി.
ശബരിമല ചെമ്പോലയില്‍ വിശദമായ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുരാവസ്‌തു തട്ടിപ്പ് കേസില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക സ്‌ഥിരീകരണം കൂടി അന്വേഷണ സംഘത്തിന് ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മോന്‍സന്റെ ശേഖരത്തിലുള്ള വസ്‌തുക്കള്‍ പരിശോധിച്ച് റിപ്പോർട് നല്‍കാന്‍ പുരാവസ്‌തു വകുപ്പിനോട് ആവശ്യപ്പെട്ടത്.
ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് പുരാവസ്‌തു വകുപ്പിന്റെ കണ്ടെത്തല്‍. ഇവയ്‌ക്ക് കാലപ്പഴക്കമില്ലെന്നും യാതൊരു മൂല്യവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോന്‍സന്റെ ശേഖരത്തിലുള്ള കൂടുതല്‍ വസ്‌തുക്കള്‍ ഇനിയും പരിശോധിക്കാനുണ്ട്.
Also Read: ഒമൈക്രോൺ: കേരളത്തിൽ അതിജാഗ്രത, 7 ദിവസം നിർബന്ധിത ക്വാറന്റെയ്‌ൻ