അരിക്കൊമ്പൻ ചുരുളിക്ക് സമീപം; നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനംവകുപ്പ്

താഴ്‌വരയിൽ കമ്പം മേഖലയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും എത്തിയാൽ മാത്രം കൊമ്പനെ മയക്കുവെടി വെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

By Trainee Reporter, Malabar News
mission-arikomban
Rep. Image
Ajwa Travels

കമ്പം: കമ്പം മേഖലയെ വിറപ്പിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാന സിഗ്‌നൽ ലഭിക്കുമ്പോൾ കൊമ്പൻ ചുരുളിക്ക് സമീപം ഉള്ളതായാണ് സൂചന. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം രാത്രി ജനവാസ മേഖലയിൽ നിന്ന് കൊമ്പൻ മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു.

ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്. താഴ്‌വരയിൽ കമ്പം മേഖലയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും എത്തിയാൽ മാത്രം കൊമ്പനെ മയക്കുവെടി വെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. മയക്കുവെടി വെച്ചാൽ അനിമൽ ആംബുലൻസിൽ കയറ്റി വരശനാട് ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.

Most Read: പാർലമെന്റ് മന്ദിരം ഉൽഘാടനം; മതപരമായ ചടങ്ങ് പോലെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE