ഡെല്‍ഹി: റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹരജിയില്‍ ഇന്നും തീരുമാനമായില്ല. വാദം നാളെ തുടരും. അര്‍ണബിനെ കുടുക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മഹാരാഷ്‌ട്ര ഹൈക്കോടതിയില്‍ വാദിച്ചു.
Also Read: ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് നാളെ; 78 സീറ്റുകളിൽ ജനം വിധിയെഴുതും
‘പൊലീസിന് ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുമെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു, ഇതിന്റെ ഭാഗമായിരുന്നു അറസ്‌റ്റ്. അറസ്‌റ്റ് ചട്ടവിരുദ്ധമെന്ന മജിസ്‌ട്രേറ്റിന്റെ നിലപാട് കണക്കിലെടുത്ത് അര്‍ണബിന് ജാമ്യം നല്‍കണമെന്നും’ സാല്‍വെ ആവശ്യപ്പെട്ടു. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ആത്‍മഹത്യ ചെയ്‌ത കേസില്‍ ആത്‍മഹത്യ പ്രേരണകുറ്റത്തിനാണ് അര്‍ണബിനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. റയിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് ഇപ്പോള്‍ അര്‍ണബ് ഗോസ്വാമിയുള്ളത്.