കായിക അധ്യാപകന്റെ അറസ്‌റ്റ്; സഹായിയായ യുവതിയും പിടിയിൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

താമരശ്ശേരി: വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തെ തുടർന്ന് പിടിയിലായ കായികാധ്യാപകന്റെ സഹായിയായ യുവതിയും അറസ്‌റ്റിൽ. കോഴിക്കോട് നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറ സ്വദേശിയായ കായികാധ്യാപകൻ  വിടി മനീഷായിരുന്നു പൂർവ വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് അറസ്‌റ്റിലായത്. ഇയാൾക്ക് സഹായം ചെയ്‌ത് കൊടുത്ത നെല്ലിപ്പൊയിൽ വാരാംപ്‌ളാക്കൽ സ്വദേശി ഷൈനി തോമസിനെയാണ് (50) ഇപ്പോൾ താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌.

രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക, ലൈംഗികാതിക്രമവും, ദേഹോപദ്രവവും നടത്തുക തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധ്യാപകനെതിരെ പരാതിയുമായി കായിക താരമായ വയനാട് സ്വദേശിയായ പൂർവ വിദ്യാർഥിനി പരാതിയുമായി രംഗത്തിറങ്ങിയിരുന്നു. ഷൈനിയുടെ വീട്ടിൽവെച്ചാണ് 2019 ഡിസംബർ 27ന് കായികാധ്യാപകന്റെ ലൈംഗികാതിക്രമത്തിന് താൻ ഇരയായതെന്നും, പ്രായപൂർത്തിയാവാത്ത സമയത്തായിരുന്നു സംഭവം നടന്നതെന്നുമായിരുന്നു വിദ്യർഥിനിയുടെ പരാതി. വിദ്യർഥിനി രണ്ടു തവണ ഇയാളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

അധ്യാപകനെ ജൂലൈ 23ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളുടെ കുറ്റകൃത്യത്തിന് സഹായമൊരുക്കിയതിന് പോക്‌സോ ആക്‌ടിലെ വകുപ്പ് പ്രകാരമാണ് ഷൈനിക്കെതിരെ കേസെടുത്തിരിക്കുന്നത്. താമരശ്ശേരി ഇൻസ്‌പെക്‌ടർ ടിഎ അഗസ്‌റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. അതേസമയം, അധ്യാപകനെതിരെ പരാതിയുമായി നിരവധി വിദ്യാർഥിനികൾ രംഗത്തെത്തിയിരുന്നു. രണ്ട് പോക്‌സോ ഉൾപ്പടെ അഞ്ചു കേസുകളാണ് അധ്യാപകനെതിരെ ഇതുവരെ രജിസ്‌റ്റർ ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.

Read Also: ജില്ലയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE