ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി. നെഹ്റു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്‌ബറേലിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്‌ബറേലിയിൽ ബിജെപി സ്‌ഥാനാർഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ മണ്ഡലത്തിൽ പിന്നിലാണ്.
1952 മുതൽ കോൺഗ്രസിനെ തുണച്ച റായ്‌ബറേലി മണ്ഡലം 1996-1998 ൽ മാത്രമാണ് ബിജെപിക്ക് നേടാനായത്. അന്ന് അശോക് സിംഗാണ് റായ്‌ബറേലിയിൽ നിന്ന് വിജയിച്ചത്. എന്നാൽ 2022ൽ വീണ്ടും ബിജെപിയെ തുണയ്‌ക്കുന്ന കാഴ്‌ചയാണ് റായ്‌ബറേലി മണ്ഡലത്തിൽ കാണുന്നത്.
കോൺഗ്രസ് നേതാവായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് റായ്‌ബറേലിയിൽ ബിജെപി സ്‌ഥാനാർഥിയായ അദിതി സിംഗ്. 2007ലും 2012ലും കോൺഗ്രസ് ടിക്കറ്റിൽ റായ്‌ബറേലിയിൽ നിന്ന് മൽസരിച്ച് ജയിച്ച വ്യക്‌തിയാണ് അഖിലേഷ് സിംഗ്.
2017ൽ കോൺഗ്രസ് സ്‌ഥാനാർഥിയായിരുന്ന അദിതി സിംഗ് 1,28,319 വോട്ടുകൾക്കാണ് അന്ന് റായ്‌ബറേലിയിൽ നിന്ന് വിജയിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ എതിർപാർട്ടിക്ക് വേണ്ടി അതേ മണ്ഡലത്തിൽ നിന്ന് തന്നെയാണ് അദിതി സിംഗ് ജനവിധി തേടുന്നത്. 2021 നവംബർ 25നാണ് അദിതി ബിജെപിയിൽ ചേർന്നത്.
Most Read: സിപ്‌സി ലഹരിമരുന്ന് കേസിലടക്കം പ്രതി, കുഞ്ഞിനെ വെച്ചും ഭീഷണി; ജോണിന്റെ മൊഴി