തിരുവനന്തപുരം: 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംഗ്. 2.74 കോടി വോട്ടർമാരുള്ള സംസ്‌ഥാനത്ത് വോട്ട് ചെയ്‌തത് 2,03,27,893 വോട്ടർമാരാണ്. ഇതിൽ 98,58,832 പുരുഷൻമാരും, 1,04,68,936 സ്‍ത്രീകളും, 115 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉൾപ്പെടും.
ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കുന്ദമംഗലത്താണ്. 81.52% ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. 61.85 ശതമാനവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. കഴിഞ്ഞ തവണത്തേക്കാൾ 3.1 ശതമാനം കുറവാണ് ഇത്തവണത്തെ പോളിംഗ്. 77.53 ശതമാനമായിരുന്നു 2016ലെ പോളിംഗ്.
നേരത്തെ 80 വയസ് പിന്നിട്ടവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തിയിരുന്നു. മൂന്നര ലക്ഷം പേരാണ് ഇത്തരത്തിൽ പോസ്‌റ്റൽ വോട്ട് ചെയ്‌തത്. ഈ കണക്കും, ഒപ്പം സർവീസ് വോട്ടും ചേർത്താണ് നിലവിലെ പോളിംഗ് ശതമാനം തിട്ടപ്പെടുത്തിയത്.
Read Also: മൻസൂർ വധക്കേസ് പ്രതിയുടെ മരണം; അന്വേഷണം നടത്തുമെന്ന് പോലീസ്