ന്യൂഡല്‍ഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി നിശ്‌ചയിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച തുടങ്ങി. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് പ്രയാസമുണ്ടാകാതെ തീയതികള്‍ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചയാണ് നടത്തിയത്.
തിരഞ്ഞെടുപ്പിനായുള്ള ഭൂരിഭാഗം ബൂത്തുകളും സ്‌കൂളുകളായിരിക്കുമെന്ന കാരണത്താലാണ് സിബിഎസ്ഇ, സിഐഎസ്‌സിഇ അധികൃതരുമായി കമ്മീഷന്‍ ചര്‍ച്ച നടത്തിയത്. മേയ് നാലിന് തുടങ്ങി ജൂണ്‍ പത്തിന് അവസാനിക്കും വിധമാണ് സിബിഎസ്ഇ പരീക്ഷ തീരുമാനിച്ചത്.
കേരളം, അസം, പശ്‌ചിമബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ രണ്ടാംവാരം മുതല്‍ മേയ് രണ്ടാംവാരം വരെ റമദാന്‍ വ്രതവും പെരുന്നാളുമടക്കമുള്ളവ വരുന്നതിനാല്‍ മുസ്‌ലിം വോട്ടര്‍മാര്‍ കൂടുതലുള്ള അസമിലും ബംഗാളിലും കേരളത്തിലും ഇക്കാര്യവും കമ്മീഷന് പരിഗണിക്കേണ്ടി വരും.
കേരളത്തെ കൂടാതെ തമിഴ്നാട്ടിലും നിലവിലുള്ള സര്‍ക്കാറുകളുടെ കാലാവധി മേയ്-ജൂണ്‍ മാസങ്ങളില്‍ അവസാനിക്കുകയാണ്. അതിന് മുമ്പ് പുതിയ സര്‍ക്കാറുകള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്.
Read also: ഡോളര്‍ കടത്ത്; സ്‌പീക്കറെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം