തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി. പ്രചാരണത്തിനായി സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും പിവിസി, പ്‌ളാസ്‌റ്റിക്, നൈലോണ്‍, പോളിസ്‌റ്റ ഇവയില്‍ തീര്‍ത്ത ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കരുത്.
പൂര്‍ണമായും കോട്ടണ്‍ കൊണ്ട് നിര്‍മ്മിച്ച തുണി, പേപ്പര്‍ തുടങ്ങിയവയിലേ പ്രചാരണം നടത്താവൂ എന്ന് ഉത്തരവിൽ പറയുന്നു.
കൂടാതെ പ്രചാരണ ശേഷം ഇവ സര്‍ക്കാര്‍ സ്‌ഥാപനമായ ക്ളീന്‍ കേരള കമ്പനി ലിമിറ്റഡിന് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. നിരോധിത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Read Also: സംസ്‌ഥാനത്ത് ഇടതുമുന്നണി യോഗം ഇന്ന്; പ്രകടനപത്രിക മുഖ്യ അജണ്ട