ക്ഷേത്രം ജീവനക്കാരനെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ

By News Bureau, Malabar News
Ajwa Travels

കണ്ണൂർ: കീഴ്‌ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കുറുവ സ്വദേശി പ്രസാദ്, തോട്ടട സ്വദേശി കെവി വിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി.

അക്രമി സംഘത്തിൽ പതിനഞ്ചോളം പേരാണ് ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞ പോലീസ് ഒളിവിൽ കഴിയുന്നവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ആസൂത്രിതമായാണ് ക്ഷേത്രം ഓഫിസിൽ കയറി ജീവനക്കാരനായ ഷിബിനെ മർദ്ദിച്ചത്. കീഴ്‌ത്തള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള ആർഎസ്എസ് പ്രവർത്തകരാണ് സംഘം ചേർന്ന് ക്ഷേത്രത്തിൽ ആക്രമണം നടത്തിയത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം നഷ്‌ടപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

Most Read: കേരള പോലീസിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE