ഗുരുതരാവസ്‌ഥയിൽ അല്ലാത്ത കോവിഡ് രോഗികളുടെ ചികിൽസയ്‌ക്ക് ഇനി ആയുഷ്-64 എന്ന ആയുർവേദ ഗുളിക ഉപയോഗിക്കാം. കേന്ദ്ര ആയുഷ് മന്ത്രാലയം ആയുർവേദ ഫിസിഷ്യൻമാർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി.
ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിൽസയ്‌ക്ക് നാഷണൽ ക്ളിനിക്കൽ മാനേജ്മെന്റ് ഓഫ് കോവിഡ് പ്രോട്ടോക്കോൾ അംഗീകാരം നൽകിയിട്ടുമുണ്ട്. ഇതനുസരിച്ച് രാജ്യത്ത് ഏഴുകേന്ദ്രങ്ങളിൽ ഗുരുതരാവസ്‌ഥയിൽ അല്ലാത്ത കോവിഡ് രോഗികൾക്ക് ചികിൽസ നൽകി തുടങ്ങിയതായാണ് വിവരം.
നിലവിൽ രോഗികൾക്കെല്ലാം മരുന്ന് ഫലപ്രദമാണെന്നും പാർശ്വഫലങ്ങൾ ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ലെന്നും ആയുഷ് മന്ത്രാലയം വെളിപ്പെടുത്തി. ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവെന്ന് തെളിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ ആയുഷ്-64 ഗുളിക ഉപയോഗിക്കാം.
അതേസമയം ആയുഷ്-64 ഗുളിക ഉപയോഗിക്കാമെന്ന് മന്ത്രാലയത്തിന്റെ നിർദ്ദേശം ലഭിച്ചെങ്കിലും കേരളത്തിൽ ഗുളിക ലഭ്യമായി തുടങ്ങിയിട്ടില്ലെന്ന് സർക്കാർ ആയുർവേദാശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ സ്വകാര്യ കമ്പനികളുടെ ആയുഷ്-64 സംയുക്‌തങ്ങൾ വിപണിയിലുണ്ട്.
Read Also: എറണാകുളത്ത് വരും ദിവസങ്ങളിൽ രോഗികൾ കുറയും, ഭയപ്പെടേണ്ടതില്ല; കളക്‌ടർ