തൃശൂരിൽ ബേബി ജോണിന് നേരെ കയ്യേറ്റം; പ്രസംഗത്തിനിടെ തള്ളിയിട്ടു

By News Desk, Malabar News
Ajwa Travels

തൃശൂർ: ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബഹളം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുതിര്‍ന്ന നേതാവും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണിനെ വേദിയില്‍ കയറി ഒരു വ്യക്‌തി തള്ളി താഴെയിട്ടു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെ ബേബി ജോണ്‍ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു സംഭവം.

വേദിയിൽ പ്രസംഗ പീഠം സഹിതമാണ് ബേബി ജോൺ മറിഞ്ഞുവീണത്. തുടർന്ന്, റെഡ് വോളണ്ടിയർമാർ എത്തി ഇദ്ദേഹത്തെ തള്ളിയിട്ട ആളെ വേദിയിൽ നിന്ന് പിടിച്ച് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മന്ത്രി വിഎസ് സുനില്‍കുമാര്‍ അടക്കമുള്ളവര്‍ വേദിയില്‍ നിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

അൽപ സമയത്തിനകം തന്നെ ബേബി ജോൺ പ്രസംഗം തുടർന്നു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിനിടെയാണ് അക്രമം നടന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. ബേബി ജോണിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാളെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ഗുരുവായൂരില്‍ ആദ്യം സ്‌ഥാനാർഥിയായി സിപിഎം നിശ്‌ചയിച്ചിരുന്നത് ബേബി ജോണിനെ ആയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സ്‌ഥാനാർഥിത്വത്തെ ചൊല്ലി പ്രാദേശിക തലത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. പിന്നീട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആണ് ബേബി ജോണിന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

Also Read: ‘വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്‌തമായ നിലപാടില്ല’; എൻഎസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE